Skip to main content

വിര്‍ച്വല്‍ ട്രെയിനിങില്‍ വയനാടന്‍ മാതൃക * പരിശീലനം നല്‍കിയത് 991 പേര്‍ക്ക്

 

കോവിഡ്-19 രോഗബാധ വ്യാപകമായി റിപോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്പരിശീലനം ഓണ്ലൈനാക്കി വയനാട്ടിലെ കൊറോണ പ്രിവന്ഷന്വിങ്. കോറോണ വൈറസ് കണ്ട്രോള്ടീമിന്റെ ഭാഗമായ ട്രെയിനിങ് ആന്റ് അവേര്നസ് ജനറേഷന്വിങിന്റെ നേതൃത്വത്തിലാണ് വേറിട്ട പ്രവര്ത്തനം. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്പരമാവധി ഉപയോഗപ്പെടുത്തിയാണ് വിര്ച്വല്ട്രെയിനിങ് ടീമിന്റെ ഇടപെടല്‍. ആളുകള്കൂടുന്നത് ഒഴിവാക്കണമെന്ന സര്ക്കാര്നിര്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കോവിഡ്-19 അവബോധ പരിശീലനവും സംശയനിവാരണവും ഓണ്ലൈനാക്കുകയെന്ന ആശയത്തിലേക്ക് എത്തിയത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്ഡോ. ബി അഭിലാഷാണ് മാസ്റ്റര്ട്രെയിനര്‍.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്വിവിധ വാട്സ്ആപ് ഗ്രൂപ്പുകളില്അംഗങ്ങളാണ്. ഇത്തരം ഗ്രൂപ്പിലേക്ക് അംഗങ്ങളുടെ സമയക്രമം അനുസരിച്ച് അരമണിക്കൂര്മുതല്ഒരു മണിക്കൂര്വരെ മാസ്റ്റര്ട്രെയിനറെ ആഡ് ചെയ്യുകയാണ് പരിശീലനത്തിന്റെ ആദ്യഘട്ടം. സമയം അംഗങ്ങളെല്ലാം ഓണ്ലൈനില്ഉണ്ടായിരിക്കണം. തുടര്ന്ന് കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലവും എടുക്കേണ്ട മുന്കരുതലുകളും മാസ്റ്റര്ട്രെയിനര്ശബ്ദസന്ദേശമായി ഗ്രൂപ്പില്പോസ്റ്റ് ചെയ്യും. തുടര്ന്ന് അംഗങ്ങള്ക്ക് സംശയങ്ങള്എഴുതി ചോദിക്കാം. ഇതിനുള്ള വിശദീകരണത്തിനു ശേഷം അംഗങ്ങളുടെ സംശയങ്ങള്ക്കെല്ലാം കൃത്യമായി മറുപടി നല്കി ഗ്രൂപ്പില്നിന്ന് എക്സിറ്റ് ആവുകയാണ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ദുരന്തനിവാരണ സേന, നെഹ്റുയുവകേന്ദ്ര വോളന്റിയര്മാര്‍, പള്സ് എമര്ജന്സി മെഡിക്കല്ടീം, റെഡ്ക്രോസ് സൊസൈറ്റി, പഞ്ചായത്ത് പ്രസിഡന്റ്-സെക്രട്ടറിമാര്‍, പാരാലീഗല്വോളന്റിയര്മാര്‍, സാമൂഹികനീതി വകുപ്പിന്റെ സ്കൂള്കൗണ്സര്മാര്‍, യുവജനസംഘടനകള്തുടങ്ങി നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിലെ 991 അംഗങ്ങള്ക്ക് ഇതിനകം വിര്ച്വല്ട്രെയിനിങ് നല്കിക്കഴിഞ്ഞു.

date