ജില്ലയിൽ ഒരു ഷിഗെല്ല കേസ് കൂടി സ്ഥിരീകരിച്ചു.
ജില്ലയിൽ ഒരു ഷിഗെല്ല കേസ് കൂടി സ്ഥിരീകരിച്ചു.
11 വയസുള്ള കറുകുറ്റി സ്വദേശിനിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കറുകുറ്റി സ്വദേശിനിയെയും കുട്ടിയുടെ ഇരട്ട സഹോദരിയെയും ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് ജനുവരി 21 ന് അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ജനുവരി 25 ന് നടത്തിയ പരിശോധനയിലാണ് കുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടികൾ പുറത്ത് നിന്ന് കഴിച്ച ഐസ്ക്രീമിൽ നിന്നായിരിക്കാം ഷിഗെല്ല രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതാണ്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രദേശത്തും സമീപ പ്രദേശങ്ങളിലും വയറിളക്ക രോഗനിരീക്ഷണവും പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനങ്ങളും നടത്തി വരുന്നു. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിക്കുകയും, ആരോഗ്യ വകുപ്പും, തദ്ദേശ സ്വയം ഭരണ വകുപ്പും ഭക്ഷ്യ സുരക്ഷവിഭാഗവും സംയുക്തമായി ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തി വരുകയും ചെയ്യുന്നു. നിലവിൽ പ്രദേശത്തെ ആർക്കും തന്നെ സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
- Log in to post comments