Skip to main content

സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി

അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് (U/14), ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ് (U/17), സീനിയർ ബോയ്സ് ആൻഡ് ഗേൾസ് (U/19) എന്നീ കാറ്റഗറികളിലായി ആകെ 2737 മത്സരാർഥികൾ പങ്കെടുക്കും. ഇതിൽ 1443 ആൺകുട്ടികളും, 1294 പെൺകുട്ടികളും ഉൾപ്പെടുന്നു. 350-ഓളം ഒഫിഷ്യൽസും, മേളയിൽ പങ്കെടുക്കും. ഇന്ത്യയിൽ തന്നെ ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തപ്പെടുകയാണ്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉൾപ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജുവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മേളയ്ക്കുള്ള തയ്യാറെടുപ്പുകൾ ഗ്രൗണ്ടുകളും വിദ്യാർഥികൾക്കാവശ്യമായ ഭക്ഷണ താമസ സൗകര്യങ്ങളും സമയബന്ധിതമായ ഫല പ്രഖ്യാപനവുമുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കിയാതായി  മന്ത്രി പറഞ്ഞു. ഹാമ്മർ ത്രോ,  ഷോട്ട് പുട്ട്ഡിസ്‌കസ് ത്രോ എന്നീ ത്രോയിംഗ് ഇനങ്ങളും കുട്ടികളുടെ വാർമിംഗ് അപ് ഏരിയഫസ്റ്റ് കോൾ റൂം എന്നിവയും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്.  ഇരു സ്റ്റേഡിയങ്ങളിലും അലോപ്പതിഹോമിയോപ്പതിആയൂർവേദംഫിസിയോ തെറാപ്പിസ്റ്റ്ആമ്പുലൻസ്  എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ടീം സജ്ജീകരിച്ചിട്ടുണ്ട്. ഇരു സ്റ്റേഡിയങ്ങളിലും ടോയ്ലെറ്റ് സൗകര്യംവെള്ളത്തിന്റെ ലഭ്യതകായിക താരങ്ങൾക്കും ഒഫീഷ്യൽസിനുമുള്ള കുടിവെള്ളം തുടങ്ങിയവ ഉണ്ടാകുന്നതാണ്. മത്സരത്തിനായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്പോർട്സ് സ്പെസിഫിക്ക് വോളന്റിയർമാരായി അറുപത്തഞ്ചോളം പേരെ സജ്ജീകരിച്ചിട്ടുണ്ട്. ഒഫിഷ്യൽസ്വോളന്റിയേഴ്സ് ഇവർക്കുള്ള ഓറിയന്റേഷൻ ക്ലാസ് ഡിസംബർ രണ്ടിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. നഗരത്തിലെ ഇരുപതോളം സ്‌കൂളുകളിലാണ് കായിക താരങ്ങളെ താമസിപ്പിക്കുന്നത്. താമസ സ്ഥലങ്ങളിൽ വൈദ്യുതിആവശ്യത്തിന് വെളളംസുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. വാമിംഗ് അപ് കഴിഞ്ഞ് കുട്ടികളെ പ്രധാന സ്റ്റേഡിയത്തിൽ  എത്തിക്കാൻ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.  ആദ്യ ദിവസം രാവിലെ 7 മണിക്കും മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 6.30 നും ആയിരിക്കും മത്സരങ്ങൾ ആരംഭിക്കുന്നത്. ക്രോസ് കൺട്രി  മത്സരങ്ങൾ അവസാന ദിവസമായ ആറാം തീയതി രാവിലെ 6.30 ന് നടക്കും. ക്രോസ് കൺട്രി  മത്സരം ചാക്ക എയർപോർട്ട് റോഡിൽ നിന്ന് ആരംഭിച്ച് സ്റ്റേഡിയത്തിൽ അവസാനിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.  ആൺകുട്ടികൾക്ക് ആറ് കിലോമീറ്ററും പെൺകുട്ടികൾക്ക് നാല് കിലോമീറ്ററും ആണ് മത്സരിക്കേണ്ടത്.

ഇരു സ്റ്റേഡിയങ്ങളിലും നടക്കുന്ന മത്സരങ്ങളുടെ ഫലങ്ങൾ ഉടൻ മാധ്യമങ്ങളെയുംസ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിലുംഓൺലൈനായി അറിയിക്കും. നിലവിൽ 2019 വരെയുളള സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്റ്റേറ്റ് റെക്കോർഡുകളെല്ലാം ലഭ്യമാക്കിയിട്ടുണ്ട്.  2018 മുതൽ ദേശീയ സ്‌കൂൾ കായികമേളയുടെ റെക്കോഡുകൾ സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യാ അപ്ഡേറ്റ്  ചെയ്തിട്ടില്ലാത്തതിനാൽ  ദേശീയ റെക്കോർഡ് കണ്ടെത്തുന്നതിന് നിലവിൽ സാഹചര്യമില്ല. എന്നാൽ സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യാ ദേശീയ റെക്കോർഡുകൾ അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഇത് ലഭ്യമാക്കുന്നതാണ്.  മത്സരത്തിൽ ഒന്ന്രണ്ട്മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ജില്ലകൾക്ക്  യഥാക്രമം രണ്ട് ലക്ഷത്തി ഇരുപതിനായിരംഒരു ലക്ഷത്തി അറുപത്തി അയ്യായിരംഒരു ലക്ഷത്തി പതിനായിരം എന്നിങ്ങനെ സമ്മാനതുക നൽകും.  ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരാകുന്ന കുട്ടികൾക്ക് നാല് ഗ്രാം സ്വർണ്ണപ്പതക്കം സമ്മാനമായി നൽകും. കൂടാതെ സംസ്ഥാന റെക്കോഡ് സ്ഥാപിക്കുന്ന കായിക താരങ്ങൾക്ക് നാലായിരം രൂപ വീതം സമ്മാന തുക നൽകും. 

ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഭക്ഷണ വിതരണം സെന്റ് ജോസഫ് സ്‌കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.  ഒരേ സമയം എണ്ണൂറിൽപ്പരം മത്സരാർത്ഥികൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന രീതിയിലാണ് സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.  പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.  ജില്ലയിലെ വിവിധ സ്‌കൂളുകളിൽ ബോർഡുകളുംബാനറുകളും സ്ഥാപിച്ചു.  വിവിധ സ്‌കൂളുകൾ നഗരത്തിന്റെ പല ഭാഗങ്ങളിൽ കായികമേളയുടെ വിളംബരത്തിനായി ഫ്ളാഷ് മോബുകൾറാലികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.  പ്രചാരണാർത്ഥം ബൈക്ക് റാലികൾ ദീപശിഖ റാലി എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന മത്സരാർത്ഥികൾക്ക് പ്രൗഡ ഗംഭീര സ്വീകരണം നൽകുന്നതിനുള്ള നടപടികൾ റിസപ്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെയ്യുന്നതാണ്.

രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം തീയതി മുതൽ എസ്.എം.വി. സ്‌കൂളിൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.  രജിസ്ട്രേഷൻ പൂർത്തിയാക്കി ഉടൻ തന്നെ ട്രാൻസ്പോർട്ട് കമ്മിറ്റി മത്സരാർത്ഥികളെ അക്കോമഡേഷൻ സെന്ററിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 5891/2022

 

date