Skip to main content

“വൃത്തി 2025'” ക്ലീൻ കേരളാ കോൺക്ലേവ് ഏപ്രിൽ 9 മുതൽ തലസ്ഥാനത്ത്

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യമുക്ത പ്രഖ്യാപനങ്ങളുടെ തുടർച്ചയായി വൃത്തി 2025’ എന്ന പേരിൽ ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരത്ത് കനകക്കുന്നിൽ ക്ലീൻ കേരള കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ ഏകോപനം നടത്തുന്ന കോൺക്ലേവിൽ ഹരിതകേരളം മിഷൻകുടുംബശ്രീ, കേരള ഖരമാലിന്യ പരിപാലന പദ്ധതികിലക്ലീൻ കേരള കമ്പനിഇംപാക്ട് കേരളഅമൃത്സ്മാർട്ട് സിറ്റി തൊഴിലുറപ്പുപദ്ധതിജല അതോറിറ്റി തുടങ്ങിയ വകുപ്പുകളും മിഷനുകളും ഏജൻസികളും പങ്കാളികളാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾനൂറിലധികം എക്സിബിറ്റർമാർടെക്‌നോളജി വിദഗ്ധർട്രേഡ് അസോസിയേഷനുകൾസ്റ്റാർട്ടപ്പുകൾസംരംഭകർഅക്കാദമിക- ഗവേഷണ മേഖലയിലുള്ളവർവിദ്യാഭ്യാസ സ്ഥാപനങ്ങൾകലാ- സാംസ്കാരിക മേഖലയിലുള്ളവർ പൊതുജനങ്ങൾ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ കോൺക്ലേവിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.

ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനും അതിന്റെ സുസ്ഥിരതയ്ക്കും സ്വയംഭരണ സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനും പൊതുജനങ്ങളിൽ ശാസ്ത്രീയ മാലിന്യ സംസ്‌കരണം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും മാലിന്യസംസ്‌കരണ മേഖലയിൽ നിക്ഷേപത്തിനും വിദഗ്ധ ഏജൻസികളെ ലഭ്യമാകുന്നതിനുമാണ് കോൺക്ലേവ് ലക്ഷ്യമിടുന്നത്.

കോൺക്ലേവിന്റെ ഉദ്ഘാടനം ഏപ്രിൽ 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തദ്ദേശഭരണവകുപ്പുമന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. 12 ന് നടക്കുന്ന സമാപന സമ്മേളനം ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. എക്സിബിഷനുകൾ 13 നും തുടരും.

ഖര-ദ്രവ-മറ്റുതരം മാലിന്യസംസ്‌കരണംകാലാവസ്ഥാ വ്യതിയാനംസർക്കുലർ എക്കോണമിമാലിന്യസംസ്‌കരണത്തിലെ കേരള മാതൃകദേശീയ-അന്തർദേശീയ മാതൃകകളുടെ അവതരണങ്ങൾമാതൃകാ പദ്ധതികളുടെ അവതരണങ്ങൾ, വാർഡ് തലം മുതൽ സംസ്ഥാനതലം വരെ നീണ്ടുനിൽക്കുന്ന ശുചിത്വ പ്രഖ്യാപനങ്ങളും സംഗമങ്ങളും കോൺക്ലേവിനു മുന്നോടിയായി നടക്കും. 100 ലേറെ സ്റ്റാളുകളുൾപ്പെടുന്ന പ്രദർശനംലൈവ് ഡമോൺസ്‌ട്രേഷൻഖര-ദ്രവ-പ്രത്യേകതരം മാലിന്യ സംസ്‌കരണ രീതികളുടെ മിനിയേച്ചർ മാതൃകകൾവേസ്റ്റ് ടു ആർട് ഇൻസ്റ്റലേഷൻസ്ബിസിനസ്സ് മീറ്റ്ഇന്നൊവേഷൻ മീറ്റ്വേസ്റ്റത്തോൺകലാപരിപാടികൾഅവാർഡുകൾവിവിധ മത്സരങ്ങൾസ്‌കൂൾകോളേജ് തല പ്രവർത്തനങ്ങൾ, മികച്ച മാതൃകകളുടെ അവതരണം എന്നിവ കോൺക്ലേവിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പി.എൻ.എക്സ് 1324/2025

date