Skip to main content

ആലുവ മൂന്നാർ രാജപാത സമരം: കേസുകൾ പിൻവലിക്കാൻ തീരുമാനം

ആലുവ - മൂന്നാര്‍ രാജപാത തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ച് 16-ന് പൂയംകുട്ടിയില്‍ നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഡീന്‍ കുര്യാക്കോസ് എം.പി, ആന്റണി ജോണ്‍ എം.എല്‍.എ, മറ്റ് ജനപ്രതിനിധികള്‍, പുരോഹിതര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് വ്യവസായ വകുപ്പുമന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ തീരുമാനയായി. 

സമരവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പിന്‍വലിക്കാന്‍ തീരുമാനിച്ചു

 

ആലുവ - മൂന്നാര്‍ രാജപാത സംബന്ധിച്ച നിലവിലുള്ള തര്‍ക്കങ്ങളും വസ്തുതകളും പരിശോധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നതിന് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്‌മെന്റ്) രാജേഷ് രവീന്ദ്രനെ യോഗം ചുതമലപ്പെടുത്തി. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുവാനും നിര്‍ദേശിച്ചു. 

 

യോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ, കോതമംഗലം രൂപത പ്രതിനിധി ഫാ. അരുണ്‍ വലിയതാഴത്ത്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍, ഡി.സി.എഫ് എം.വി.ജി.കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date