Skip to main content

സമ്പൂർണ ലഹരിമുക്ത ക്യാമ്പസുകൾക്കായി ഊർജിത പ്രവർത്തനങ്ങൾ: മന്ത്രി ഡോ. ആർ ബിന്ദു

കേരളത്തിലെ മുഴുവൻ ക്യാമ്പസുകളെയും സമ്പൂർണമായി ലഹരിമുക്തമാക്കുന്നതിനുള്ള ഊർജിത പ്രവർത്തനങ്ങളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി ഉപയോഗത്തിനെതിരെയുള്ള കർമ പദ്ധതിയായ ബോധ പൂർണിമയുടെ ഉദ്ഘാടനവും ഏകദിന ശിൽപ്പശാലയുടെ ഉദ്ഘാടനവും സമ്പൂർണ ഹരിത ക്യാമ്പസ് പ്രഖ്യാപനവും ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സമകാലിക സാമൂഹിക സാഹചര്യങ്ങളിൽ വലിയ വെല്ലുവിളികൾ ഉയർത്തുകയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു മാരക വിപത്താണ് ലഹരി. ഈ വിപത്തിനെതിരെ ഒരു സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്തെ സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂൺ 26) ലഹരി വിരുദ്ധ ദിനത്തിൽ മുഖ്യമന്ത്രി നിർവഹിക്കും. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'ലഹരി വിമുക്ത കേരളത്തിനായിഎന്ന സമഗ്രമായ പ്രവർത്തനങ്ങൾക്ക് നമ്മൾ നേരത്തെ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. 'ബോധ പൂർണിമഎന്ന പേരിൽ ലഹരിമുക്ത മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ക്യാമ്പസുകളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നമ്മൾ സംഘടിപ്പിച്ചു വരികയാണ്. നാളെ ലഹരി വിരുദ്ധ ദിനത്തിൽ തന്നെഎല്ലാ ക്യാമ്പസുകളിലും ഒരു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ഈ സന്ദർഭത്തിൽ നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം.

വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെയുംഅവരുടെ ഊർജ്ജസ്വലതയെയും മരവിപ്പിച്ചു നിർത്തിമനസ്സിനെയും ശരീരത്തെയും തളർത്തിക്കളയുന്ന മാരകമായ ലഹരി ഉപഭോഗംഇന്ന് കൂടുതൽ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതായാണ് നാം കാണുന്നത്. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെ നമ്മുടെ യുവജനങ്ങളെപ്രത്യേകിച്ച് വിദ്യാർത്ഥികളെഈ  ഭീഷണിയിൽ നിന്ന് രക്ഷിച്ചെടുക്കുക എന്നത് പ്രധാനമാണ്.

നാളത്തെ സമൂഹത്തെ മുന്നിൽ നിന്ന് നയിക്കേണ്ട യുവജനതചെറുപ്രായത്തിൽ തന്നെ സ്വന്തം ജീവിതം ഹോമിച്ചു കളയുന്ന ഈ മാരക വിപത്തിലേക്ക് എത്തുന്നത് ഭീതിയോടെ മാത്രമേ നമുക്ക് കാണാൻ സാധിക്കൂ. ലഹരിക്ക് അടിമപ്പെട്ടവർക്ക് ചുറ്റുമുള്ളവരോട് എന്തും ചെയ്യാൻ മടിയില്ലാത്തവരായി തീരുന്നത് നമ്മൾ വേദനയോടെ കാണുന്നു. ഈ ദുശ്ശീലം സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തുകൾക്ക് കണക്കില്ല.

സമ്പത്തും സ്വാധീനവുമുള്ള ലഹരിമാഫിയഅണ്ടർഗ്രൗണ്ടിൽ നിന്നുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിലയിലാണ് ഇന്ന് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിനെ നേരിടണമെങ്കിൽ ശക്തമായ പ്രതിരോധം താഴെത്തട്ടിൽ വരെ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ട ഒരു വലിയ ഉത്തരവാദിത്വമാണിത്. യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഇതിൽ ഒന്നാമത്തെ ഉത്തരവാദിത്തമുള്ളതിനാൽ 'ലഹരി മുക്ത ക്യാമ്പസ്എന്ന ആശയത്തെ ഏറ്റെടുക്കേണ്ടത് ഈ സാഹചര്യത്തിൽ അനിവാര്യമാണ്.

ലഹരിയിലേക്ക് വഴിതെറ്റിപ്പോകാൻ സാധ്യതയുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാനുംഅവർക്ക് കൃത്യമായ നിർദേശങ്ങളിലൂടെയും ശാസ്ത്രീയ സമീപനങ്ങളിലൂടെയും മാനസിക പരിവർത്തനം വരുത്താനും നമ്മുടെ വിദ്യാർത്ഥികൾക്ക് കഴിയേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് ഉന്നത വിദ്യാഭ്യാസ വകുപ്പിനുണ്ട്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ക്യാമ്പസുകളിൽ യോഗം ചേർന്ന് ഒരു വർഷത്തേക്കുള്ള വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത് ഈ കമ്മിറ്റികളുടെ വളരെ പ്രധാന  ഉത്തരവാദിത്തമാണ്.

 ക്ലാസ് റൂമുകളിൽ കുട്ടികളുമായി ലഹരി ഉപഭോഗത്തെക്കുറിച്ച് ചർച്ചകൾ നടത്തണം. സമഗ്രമായ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്‌കിറ്റുകൾസാഹിത്യ മത്സരങ്ങൾവായനാ പ്രചാരണങ്ങൾസ്‌പോർട്‌സ് ചലഞ്ചുകൾക്രിയാത്മക പോസ്റ്റർ ക്യാമ്പെയ്നുകൾ എന്നിവ സംഘടിപ്പിക്കാം. സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ കുട്ടികൾ കൂടുതലായി ഏർപ്പെടുന്നത് അവരെ ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷിക്കാൻ സഹായിക്കും.

ജീവിത വിജയത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ പലപ്പോഴും കുട്ടികളുടെ മനസ്സിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. 'ജീവിത വിജയംഎന്നാൽ ചില വാക്കുകളും ചില ബാഹ്യ അടയാളങ്ങളുമാണ് എന്ന ധാരണയിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്ക് വലിയ നിരാശയും സമ്മർദ്ദവും ഉണ്ടാകുന്നു. പലപ്പോഴും ഇത് വിഷാദരോഗത്തിലേക്ക് വഴുതി വീഴാനുംചിലപ്പോൾ മയക്കുമരുന്നുകളിലേക്ക് ചെന്നുചേരാനും കാരണമാകുന്നു. അതുകൊണ്ട് വിദ്യാർത്ഥികൾക്ക് ജീവിതത്തെക്കുറിച്ച് ഒരു പോസിറ്റീവായ കാഴ്ചപ്പാട്  ഉണ്ടാക്കിക്കൊടുക്കേണ്ടത് സുപ്രധാനമാണ്. മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ട് വിവിധ ഏജൻസികളുമായി ആശയവിനിമയം നടത്തിയാണ് ഒരു വർഷത്തേക്കുള്ള കർമ്മപദ്ധതികൾ സംസ്ഥാനത്ത് തയ്യാറാക്കിയിരിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കുട്ടികൾക്ക് പുറത്തുപോയി കളിക്കാനും ഉല്ലസിക്കാനും സമയം കുറവാണ്. മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന വിവരങ്ങൾ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽഅത് അവരുടെ മനസ്സിൽ തെറ്റായ ധാരണകളും വഴി തെറ്റിയ സഞ്ചാരങ്ങളും ഉണ്ടാക്കുന്നു. മൊബൈലിൽ ഒതുങ്ങിപ്പോകുന്ന ഒരു ലോകത്തുനിന്ന് വ്യത്യസ്തമായി അവരെ സർഗ്ഗാത്മക പ്രവർത്തനങ്ങളിലേക്കുംസമൂഹിക ഇടപെടലുകളിലേക്കും കൊണ്ടുവരാൻ വലിയ പ്രാധാന്യം നമ്മൾ ക്യാമ്പസുകളിലും പുറത്തും നൽകണം. കൂടുതൽ കൂടുതൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരിക എന്നത് സുപ്രധാനമായ ഒരു ഉത്തരവാദിത്തമായി ക്യാമ്പസുകളിൽ നമ്മൾ ഏറ്റെടുക്കണം. 'സ്‌പോർട്‌സാണ് ലഹരിഎന്ന മുദ്രാവാക്യവും  പ്രസക്തമാണ്.

കൂടാതെസംഭാഷണങ്ങളിലൂടെ കുട്ടികളുടെ മനസ്സിലുള്ള മാലിന്യങ്ങളെയും വിഷാദത്തെയും നീക്കം ചെയ്യാൻ നമുക്ക് സാധിക്കണം. ഫ്‌ലാഷ് മോബുകൾപോസ്റ്റർ ക്യാമ്പയിനുകൾ തുടങ്ങിയ നൂതന ആശയങ്ങളിലൂടെ ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കണം. നമ്മുടെ ക്യാമ്പസുകൾ ലഹരി വിമുക്തമാക്കുക എന്ന ഈ ദൗത്യം വിജയിപ്പിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ജയപ്രകാശ് പി അധ്യക്ഷത ചടങ്ങിൽസീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം സ്വാഗതം ആശംസിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നോഡൽ ഓഫീസർ ജയൻ പി വിജയൻഎസ് എഫ് പി യു ഡയറക്ടർ ഡോ. സേവ്യർ ജെ എസ്സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ.അൻസർ ആർ എൻ,റീജിയണൽ ഡയറക്ടർ യുപിൻ വൈ എംഡപ്യൂട്ടി ഡയറക്ടർ (അക്കാദമിക്) ഷിബു ആർ എസ് തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്സ് 2885/2025

date