Skip to main content

'നല്ല സിനിമ നല്ല നാളെ' ലക്ഷ്യമാക്കി ചലച്ചിത്രനയ രൂപീകരണത്തിന് കേരള ഫിലിം പോളിസി കോൺക്ലേവ്

സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു അറിയിച്ചു. നല്ല സിനിമ നല്ല നാളെ എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിലൂന്നി പങ്കാളിത്തത്തിലൂടെ കേരള ചലച്ചിത്ര നയം രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 2, 3 തിയതികളിലായി കേരള നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടത്തുന്ന കോൺക്ലേവ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ജർമ്മനിയുകെപോളണ്ട്ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫിലിം പ്രതിനിധികളുണ്ടാകും. എൻഎഫ്ഡിസി മാനേജിങ് ഡയറക്ടർ പ്രകാശ് മഖ്തുംകെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സയീദ് അക്തർ മിർസസുഹാസിനി മണിരത്നംഹൻസൽ മെഹ്തറസൂൽ പൂക്കുട്ടിആശിഷ് കുൽകർണിഉദയ് കൗശിഷ്സൊനാലി ബാവഅഭിജിത് ദേശ്പാണ്ഡെരേവതി തുടങ്ങിയവർ പാനലിസ്റ്റുകളാകും.

        സിനിമയുടെ വിവിധ വശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒൻപതോളം വിഷയങ്ങളിൽ ചർച്ചകൾ നടത്തും. മലയാളസിനിമയിൽ ലിംഗനീതിയും ഉൾക്കൊള്ളലുംതൊഴിൽ-കരാർ-പണിയിടംനിയമപരമായ ചട്ടക്കൂടുകളും സന്തുലിതമായ പരാതി പരിഹാര സംവിധാനവുംനാളെകളിലെ സാങ്കേതികവിദ്യയും നൈപുണ്യ വികസനവുംപ്രാദേശിക കലാകാരന്മാരെയും മലയാളത്തിലുള്ള സ്വതന്ത്ര സിനിമയെയും ശാക്തീകരിക്കൽതിയേറ്ററുകൾ - ഇ-ടിക്കറ്റിംഗ് - വിതരണക്കാർ - പ്രദർശകർ: മലയാള സിനിമയുടെ തിയേറ്റർ രംഗത്തിന്റെ കാര്യക്ഷമതയ്ക്കുള്ള വിപണി അധിഷ്ഠിത പരിഷ്‌കാരങ്ങൾസുഗമമായ ചലച്ചിത്ര നിർമ്മാണവും സൗകര്യമൊരുക്കലുംസിനിമാ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനവും പൈതൃക ആർക്കൈവുകളുടെ വികസനവുംഫിലിം ടൂറിസം-സോഫ്റ്റ് ഇക്കണോമിക് പവർ - ആഗോളവ്യാപകമായ നിർമാണം എന്നിവയ്ക്കായി മലയാള സിനിമയെ ഉപയോഗപ്പെടുത്തുകചലച്ചിത്ര വിദ്യാഭ്യാസവും സമൂഹപങ്കാളിത്തവും - ചലച്ചിത്രമേളകൾഫിലിം സോസൈറ്റികൾ എന്നിവയുടെ പങ്ക് എന്നീ വിഷയങ്ങളിൽ ആണ് ചർച്ചകൾ.

വിവിധ വിഷയങ്ങളിൽ ആരോഗ്യ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്വനിതാ  കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവിസമൂഹികനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ളനിർമ്മാതാവ് ജി സുരേഷ് കുമാർഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻമുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർസംവിധായകരായ ജി.കെ രാജീവ് കുമാർഡോ ബിജുകുമാർ ദാമോദരൻവി.സി അഭിലാഷ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.  പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകിസാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർസരസ്വതി നാഗരാജൻസ്വപ്ന ഡേവിഡ്ആർ പാർവതിദേവിഎം.വി നികേഷ് കുമാർ തുടങ്ങിയവർ സെഷനുകൾ മോഡറേറ്റ് ചെയ്യും. ഇന്ത്യയിൽ ഇതിനോടകം സിനിമാനയം രൂപീകരിച്ച സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾനാഷണൽ ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയംകേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രാലയം തുടങ്ങിയ ഇടങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. ചർച്ചയിൽ ഉയർന്നുവരുന്ന ആശയങ്ങൾ കൂടി പരിഗണിച്ചാകും സിനിമാ നയത്തിന് അന്തിമരൂപം കൊടുക്കുക.

ആദ്യ ദിനം ഉച്ചയ്ക്ക് ശേഷം പ്ലീനറി സെഷനും തുടർന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെഷനുകളെ വിലയിരുത്തിയുള്ള റിപ്പോർട്ടും അവതരിപ്പിക്കും. വൈകുന്നേരം പ്രതിനിധികൾക്കായി അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരി അരങ്ങേറും. രണ്ടാം ദിനം വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ റിപ്പോർട്ട് അവതരിപ്പിക്കും.

സിനിമയെ സംബന്ധിച്ച് സർക്കാരിന്റെ സമഗ്രവും വികസനോന്മുഖവുമായ കാഴ്ച്ചപ്പാടിനെ പിൻപറ്റിയാണ് സിനിമാ നയ രൂപീകരണം എന്ന ആശയം ഉടലെടുത്തത്. അടൂർ കമ്മിറ്റിയുടേത് അടക്കമുള്ള റിപ്പോർട്ടുകൾ സിനിമാ നയം രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. 2023 ജൂണിൽ സിനിമാ നയത്തിനായി ഒരു പാനൽ രൂപീകരിച്ചിരുന്നു. 75 ഓളം വിഷയങ്ങളിലായി സിനിമയിലെ സമഗ്ര മേഖലകളിലെയും സംഘടനകളും വ്യക്തികളുമായി കേരളത്തിലൂടനീളം വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. കോൺക്ലേവിനെ തുടർന്ന് സിനിമാനയത്തിന്റെ കരടുരൂപം കാലതാമസം കൂടാതെ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വാർത്താസമ്മേളനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർചലച്ചിത്ര പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. മധുപാൽകെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി. എസ്കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരും സംസാരിച്ചു.

പി.എൻ.എക്സ് 3570/2025

date