Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ തിരൂര്‍ സാംസ്‌കാരിക സമിതി ഹാളില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ സിറ്റിംഗ് നടത്തി.  മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍കൃത ബാങ്കുകളുടെയും മാനേജര്‍മാര്‍, പരാതി സമര്‍പ്പിച്ച അപേക്ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 65 കേസുകളും ദേശസാല്‍കൃത ബാങ്കുമായി ബന്ധപ്പെട്ട നാല് കേസുകളും ഉള്‍പ്പെടെ  69 കേസുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു.

കമ്മീഷന്‍ കടാശ്വാസം ശുപാര്‍ശ ചെയ്തിട്ടും ലഭിക്കാതെ പോയ 12 കേസുകളില്‍ തുക അനുവദിക്കുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 കടാശ്വാസം നിഷേധിച്ച 16 കേസില്‍ വായ്പയുടെ മുന്‍കാല പ്രാബല്യം കണ്ടെത്തി നിശ്ചിത സമയ പരിധിക്കുള്ളില്‍ കടാശ്വാസം അനുവദിക്കാന്‍ സഹകരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

അനുവദിച്ച കടാശ്വാസം അപേക്ഷകന്റെ വായ്പാ കണക്കില്‍ വരവ് വെയ്ക്കാതെ ബാങ്കിന്റെ സസ്‌പെന്‍സ് അക്കൗണ്ടില്‍ സൂക്ഷിച്ച  തിരൂര്‍ കാര്‍ഷിക സഹകരണ വികസന ബാങ്കിന്റെ 27 കേസുകള്‍ കമ്മീഷന്‍ അടുത്ത സമ്പൂര്‍ണ്ണ യോഗത്തിന്റെ തീരുമാനത്തിന് വിധേയമായി പരിഗണിക്കും.

സഹകരണ/ദേശസാല്‍കൃത ബാങ്കുകളുമായി ബന്ധപ്പെടുന്ന വായ്പകളില്‍ കടാശ്വാസത്തിന് അര്‍ഹത നിശ്ചയിക്കുന്നതിനുള്ള ഒമ്പത് കേസുകള്‍ കടാശ്വാസം അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തു. വായ്പാ രേഖകള്‍ പുന:പരിശോധിക്കുന്നതിന് അടുത്ത സിറ്റിംഗിലേക്ക് ആറ് കേസുകളും പരപ്പനങ്ങാടി റീജിയണല്‍ ഹൗസിംഗ് സഹകരണ സംഘം ഹാജരാകാത്തതിനാല്‍ രണ്ട് കേസുകളും അടുത്ത സിറ്റിംഗിലേക്ക് മാറ്റി.

പി.എന്‍.എക്‌സ്.5326/17

date