Skip to main content

ഇന്നലെ മടങ്ങിയെത്തിയ പ്രവാസികളില്‍ 51 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍

 

ദുബായ്, അബുദാബി, മസ്‌കറ്റ്, മാലിദ്വീപ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും, കൊച്ചി തുറമുഖങ്ങളിലുമായി ഇന്നലെ (മെയ് 17) ജില്ലയിലെത്തിയത് 70 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 51 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.

ദുബായില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 15 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവരില്‍ 7 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കി 8 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബിയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ 16 പേരില്‍ 13 പേരെ ഇന്‍സ്ടിട്യുഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.  

ദുബായ്, അബുദാബി എന്നിവിടങ്ങളില്‍നിന്നും വന്ന 20 പേരില്‍ 15 പേരെ കപ്പൂര്‍ സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലും അഞ്ചു പേരെ  ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ  ഹോസ്റ്റലിലുമാണ് ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരാളെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കി.

ബഹറിനില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നാല് പേരെ എറണാകുളത്ത് തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഐ.എന്‍.എസ് ജലാശ്വയില്‍ എത്തിയത് 34 പാലക്കാട് സ്വദേശികള്‍

മാലദ്വീപില്‍ നിന്നും കൊച്ചിയിലെത്തിയ ഐ.എന്‍.എസ് ജലാശ്വയില്‍ 34 പാലക്കാട് സ്വദേശികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 30 പേരെ കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്ന നാലു പേരുള്ള കുടുംബം വീട്ടില്‍ നിരീക്ഷണത്തിലാണ്.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 18) പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 315 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി 315 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 155 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 16 പേരും പട്ടാമ്പി സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 22 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ 5 പേരും കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും  ഉള്‍പ്പെടെയാണിത്. ഇതിനു പുറമേ ജില്ലയില്‍ 160 പ്രവാസികളാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
 

date