Skip to main content

ഏഴ് വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ  93 പ്രവാസികള്‍കൂടി എത്തി

തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഏഴു വിമാനങ്ങളിലായി ചൊവ്വാഴ്ച്ചയും (മേയ് 26) ബുധനാഴ്ച്ച പുലര്‍ച്ചെയുമായി പത്തനംതിട്ട ജില്ലക്കാരായ 93 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 57 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 36 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി. 

ദുബായ്-കൊച്ചി വിമാനത്തില്‍ മൂന്നു സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ നാലു പേരാണെത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി.

ബഹറിന്‍ - കോഴിക്കോട് വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ടു പേരാണ് എത്തിയത്. രണ്ടു പേരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ 17 പേരുണ്ടായിരുന്നു. ഏഴ് സ്ത്രീകളും ആറ് പുരുഷന്‍മാരും നാലു കുട്ടികളുമാണ് ഈ വിമാനത്തിലെത്തിയത്. അഞ്ചു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 12 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

കുവൈറ്റ്-കോഴിക്കോട് വിമാനത്തില്‍ ജില്ലക്കാരായ  നാലു പുരുഷന്‍മാരാണ് എത്തിയത്. ഇവര്‍ നാലുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

കുവൈറ്റ്-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ  ഒന്‍പത് സ്ത്രീകളും ഏഴ് പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പെടെ 17 പേരാണ് എത്തിയത്. ഇവര്‍ 17 പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

ദുബായ്-തിരുവനന്തപുരം വിമാനത്തില്‍ 24 സ്ത്രീകളും 14 പുരുഷന്‍മാരും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 43 പേരാണ് എത്തിയത്. ഇവരില്‍ 24 പേരെ കോവിഡ് കെയര്‍ സെന്ററിലും എഴു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 19 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ബുധനാഴ്ച്ച (മേയ് 27) പുലര്‍ച്ചെ എത്തിയ ഉക്രയിന്‍ -കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്‍ന്മാരും ഉള്‍പ്പെടെ ആറുപേരാണ് എത്തിയത്. ഇവര്‍ ആറുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

date