Skip to main content

നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് 10 പേര്‍ വീടുകളിലേക്ക് മടങ്ങി

ജില്ലയില്‍ നിരീക്ഷണ കേന്ദ്രത്തില്‍ ആദ്യമായി പ്രവേശിപ്പിക്കപ്പെട്ട പത്തു പേര്‍ ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കി ഇന്നലെ(മെയ് 22)  വീടുകളിലേക്ക് മടങ്ങി. മെയ് ഏഴിന്  കോതനല്ലൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിച്ചു തുടങ്ങിയ ഇവരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നരാണ്. 

 

ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയ ഒന്‍പതു പേരെക്കൂടി ഇന്ന്(മെയ് 23) ഇവിടെനിന്നും വീടുകളിലേക്ക് അയയ്ക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച 46 ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലായി 708 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 251 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും 457 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരുമാണ്.

 

ചൂണ്ടച്ചേരിയിലെ സെന്‍റ് അല്‍ഫോന്‍സ ബോയ്സ് ഹോസ്റ്റലിലാണ് നിലവില്‍ ഏറ്റവുമധികം പേര്‍ താമസിക്കുന്നത്. ഇവിടെ 52 പേരാണുള്ളത്. തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂളില്‍ 46 പേരും കോതനല്ലൂര്‍ തൂവാനിസയില്‍ 41 പേരുമുണ്ട്.

date