Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 132 പ്രവാസികള്‍ 26 പേർ  ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍

 

 ദുബായ്,  ബഹറിൻ,  മസ്കറ്റ്,  ഷാർജ,  റാസൽഖൈമ, അബുദാബി,  ദോഹ,   അൽ ഐൻ, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ,  കണ്ണൂർ,  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി  ഇന്നലെ (ജൂണ്‍ 24) ജില്ലയിലെത്തിയത് 132 പാലക്കാട് സ്വദേശികള്‍.  ഇവരിൽ 26 പേർ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.  

 ദുബായ്,  ഷാർജ,  റാസൽഖൈമ, അബുദാബി,  മസ്കറ്റ്, ദോഹ,  ബഹറിൻ എന്നിവിടങ്ങളിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 118 പേരിൽ 17 പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 101 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ഷാർജ, അൽ ഐൻ എന്നിവിടങ്ങളിൽനിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒമ്പത് പേരിൽ അഞ്ച് പേർ  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. നാല് പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

 ഷാർജ,  മസ്കറ്റ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാല്  പേരും  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ  പ്രവേശിച്ചു. 

 ബഹറിനിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശിയായ ഒരാൾ വീട്ടിൽ  നിരീക്ഷണത്തിലാണ്. 

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2249 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2249 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 540 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.

 1709 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
 

date