Skip to main content

ജില്ലയില്‍ 45 പേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും

 

നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ ഇന്നലെ ( മാര്‍ച്ച് 18) 45 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികളും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 42 സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ട വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 63 പത്രികകളും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും എട്ട് പത്രികളടക്കം ഇന്നലെ 71 പത്രികകളാണ് ലഭിച്ചത്. നിയമസഭയിലേക്ക് നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ചിലര്‍ അധിക പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി നാല് പത്രിക വീതവും, സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയ്യിദ് സാദ്ദിഖ് അലി തങ്ങള്‍ രണ്ട് പത്രികകള്‍ വീതവും ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥി  എ.പി അബ്ദുള്ളക്കുട്ടി ഒരു പത്രിക വീതവുമാണ് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന് മുമ്പാകെ സമര്‍പ്പിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥി തസ്ലീം അഹമ്മദ് റഹ്‌മാനി ഒരു പത്രിക കൂടി ഇന്നലെ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്നലെ എട്ട് പത്രികകളാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ലഭിച്ചത്.

date