Skip to main content

സുരക്ഷിത ഭക്ഷണം : ജില്ലയിലെ 35 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന 

 

ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ  35 ഭക്ഷണശാലകളിൽ   പരിശോധന നടത്തി. 
ഗുരുതരമായ വീഴ്ച വരുത്തുകയും ലൈസൻസില്ലാതെ പ്രവർത്തിക്കുകയും ചെയ്ത വടക്കത്താനം ബിസ്മില്ല തട്ടുകട എന്ന സ്ഥാപനവും  വൃത്തിഹീനമായി പ്രവർത്തിച്ച ചെല്ലാനം റോസ് ബേക്കേഴ്സിന്റെ ഉൽപാദന  യൂണിറ്റ് ,കണ്ടക്കടവ് ബേസിൽ ഹോട്ടൽ എന്നീ സ്ഥാപനങ്ങളും അടച്ചു പൂട്ടാൻ നിർദേശം നൽകി. 

10 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നൽകുകയും വിവിധ ഭക്ഷ്യവസ്തുക്കളുടെ 3 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 2 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 40000 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു. 

കോട്ടയം ജില്ലയിൽ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ ജോൺ വിജയകുമാർ അറിയിച്ചു.

date