Skip to main content

മാലിന്യം തള്ളൽ: ജില്ലയിൽ പരിശോധന ശക്തം

 

13 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ശനിയാഴ്ച (ജൂൺ 24) 13 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ അമ്പലമേട്, പള്ളുരുത്തി കസബ, ഹാർബർ ക്രൈം, ഹിൽപാലസ്, കണ്ണമാലി, ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനുകളിലും റൂറൽ പോലീസ് പരിധിയിലെ ആലുവ വെസ്റ്റ്, കോടനാട്, കോട്ടപ്പടി, കല്ലൂർക്കാട് പോലീസ് സ്റ്റേഷനുകളിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 കരിമുകൾ മാർക്കറ്റിന് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് പുത്തൻകുരിശ് ഇല്ലുമലയിൽ വീട്ടിൽ അഭയ് സുരേഷി(19)നെ പ്രതിയാക്കി അമ്പലമേട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പള്ളുരുത്തി തങ്ങൾനഗറിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് തങ്ങൾ നഗർ പാലക്കാട്ടു വീട്ടിൽ സിജു (44),  പള്ളുരുത്തി നമ്പിയപുരം ഭാഗത്ത് പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി റായിക്കൽ അഷ്‌റഫ്‌ (68) എന്നിവരെ പ്രതിയാക്കി പള്ളുരുത്തി കസബ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു.

 തോപ്പുംപടി ഐലൻന്റ്-കുണ്ടന്നൂർ റോഡിൽ സി.ഐ.എഫ്.റ്റി ജംഗ്ഷന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ഫോർട്ട് കൊച്ചി ഇമ്മാനുവൽ ചർച്ചിന് സമീപം കുണുക്കശ്ശേരിയിൽ നിഷ റെജിൻ ജോസഫ്(38), ഫോർട്ട് കൊച്ചി പൊന്നാംപുയ്രക്കൽ ബേബി ജൂലിയൺ (40)എന്നിവരെ പ്രതിയാക്കി ഹാർബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 തൃപ്പൂണിത്തുറ പൂർണ്ണത്രയീശ പാലത്തിന് സമീപം റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് നടമ, മാരുതി കഫെ, ഗായത്രി പൈ(55)യെ പ്രതിയാക്കി ഹിൽപാലസ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 ചെല്ലാനം പഞ്ചായത്ത് ബസ് സ്റ്റോപ്പിന് സമീപം കടൽത്തീരം ഭാഗത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് കണ്ടക്കടവ് കൂനൻ വീട്ടിൽ മേരി വർഗീസ് (43 ), പള്ളുരുത്തി ചെറിയ കടവ് സി.എം.എസിനു സമീപം പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ചെറിയകടവ് പെരുമ്പള്ളി വീട്ടിൽ കെ. ജെ ഷിജിമോൾ (40) എന്നിവരെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 ബ്രഹ്മപുരം സ്മാർട്ട് സിറ്റി പവലിയൻ ഓഫീസിന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം മുണ്ടംവേലി അഞ്ചുതൈക്കൽ വീട്ടിൽ എ.ജെ ഗ്രിഫി(51)നെ പ്രതിയാക്കി ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പൊതു സ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറൽ പോലീസ് പരിധിയിലെ ആലുവ വെസ്റ്റ്, കോടനാട്, കോട്ടപ്പടി, കല്ലൂർക്കാട് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

date