Skip to main content

ബോണക്കാടിന് ആവേശമായി സ്റ്റേ ബസ് വീണ്ടുമെത്തി

കഴിഞ്ഞ മാസം മന്ത്രിമാരായ കെ.എന്‍.ബാലഗോപാലും വി.ശിവന്‍കുട്ടിയും ബോണക്കാട് സന്ദര്‍ശിച്ചിരുന്നു. ജി.സ്റ്റീഫന്‍ എം എല്‍ എ മുന്‍കയ്യെടുത്താണ് ബോണക്കാട് ലയങ്ങളില്‍ താമസിക്കുന്നവരുടെ അരികിലേക്ക് മന്ത്രിമാരെ കൊണ്ടു പോയത്. അവിടത്തെ താമസക്കാരോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് മന്ത്രിമാര്‍ അന്നു മടങ്ങിയത്.തങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്ന കെ എസ് ആര്‍ ടി സിയുടെ ഒരു സ്റ്റേ ബസ് ഇപ്പോഴില്ലന്നും അതു പുന:സ്ഥാപിച്ചു നല്‍കണമെന്നുമുള്ള ആവശ്യം നാട്ടുകാര്‍ മന്ത്രിമാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നുറപ്പു നല്‍കിയാണ് മന്ത്രിമാര്‍ അന്നു ബോണക്കാടുനിന്നും മടങ്ങിയത്.ദിവസങ്ങള്‍ക്കു ശേഷം ആ വാക്ക് കൃത്യമായും പാലിയ്ക്കപ്പെട്ടു. ബോണക്കാടു നിവാസികളില്‍ ആവേശം നിറച്ച് അവരുടെ സ്വന്തം സ്റ്റേ ബസ് വീണ്ടുമെത്തി.ബോണക്കാടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യയാത്രക്ക് പുലര്‍ച്ചെ ആറരക്ക് പച്ചക്കൊടി വീശാന്‍  ജി.സ്റ്റീഫന്‍ എം എല്‍ എ തന്നെയെത്തി.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത,മറ്റു ജനപ്രതിനിധികള്‍,നാട്ടുകാര്‍ എന്നിവരും ചടങ്ങില്‍ എം എല്‍ എ ക്കൊപ്പം സന്തോഷത്തില്‍ പങ്കാളികളാകാനുമെത്തി.

 

date