Skip to main content
നെല്‍കൃഷിയുമായി കെ എം എം എല്‍

നെല്‍കൃഷിയുമായി കെ എം എം എല്‍

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ നെല്‍കൃഷിയും. കമ്പനി ഗസ്റ്റ്ഹൗസിലെ പാടത്ത് ഒന്നര ഏക്കറിലാണ് കൃഷി. 110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന 'മനുരത്ന' വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്ത നെല്‍കൃഷിക്ക് മികച്ച വിളവ് ലഭിച്ചിരുന്നു. അരി ‘തളിര്‍’ ബ്രാന്റില്‍ പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് നല്‍കി. 2022ലെ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനമായി സംസ്ഥാനതലത്തില്‍ കെഎംഎംഎല്ലിനെ തെരെഞ്ഞെടുത്തിരുന്നു.

13 ഏക്കറില്‍ ജൈവകൃഷിയുമുണ്ട്. മണ്ണിര കമ്പോസ്റ്റാണ് വളം. മത്സ്യകൃഷിയും അനുബന്ധമായുണ്ട്. നടന്നുവരികയാണ്. ക്യാന്റീന്‍- പ്ലാന്റ് പരിസരങ്ങളിലെ തരിശിലാണ് കൃഷികള്‍. മൈനിങ്ങ് ചെയ്ത് റീഫില്‍ ചെയ്ത സ്ഥലങ്ങളിലും ജൈവകൃഷിയുണ്ട്. കമ്പനിയിലെ അഗ്രികള്‍ച്ചറല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി.

നെല്‍കൃഷി നടീല്‍ചടങ്ങിന്റെ ഉദ്ഘാടനം മാനേജിംഗ് കെഎംഎംഎല്‍ ഡയറക്ടര്‍ ജെ ചന്ദ്രബോസ് നിര്‍വഹിച്ചു. കെ എം എം എല്‍ ടിപി യൂണിറ്റ് ഹെഡ് പി കെ മണിക്കുട്ടന്‍, മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഹെഡ് ടി കാര്‍ത്തികേയന്‍, അഗ്രികള്‍ച്ചറല്‍ നോഡല്‍ ഓഫീസര്‍ എ എം സിയാദ്,അഗ്രികള്‍ച്ചറല്‍ കമ്മറ്റി അംഗങ്ങളായ ധനേഷ്. ഡി, സുരാജ്, സെക്യൂരിറ്റി ഓഫീസര്‍ ജോതിഷ്‌കുമാര്‍, മൈന്‍സ് മാനേജര്‍ ശ്രീനിവാസന്‍, പിആര്‍ഒ. പി കെ എം ഷബീര്‍, സിഎല്‍ഒ മോഹന്‍ പുന്തല തുടങ്ങിയവര്‍ പങ്കെടുത്തു.

date