Skip to main content

ജനകീയമായി ചിറയൻകീഴ് മണ്ഡലം നവകേരളസദസ്സ്

**4,660 നിവേദനങ്ങൾ സ്വീകരിച്ചു

           ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.തോന്നക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട വ്യക്തികളെത്തി.  പഞ്ചാരിമേളത്തിന്റെയും മുത്തുക്കുടയേന്തിയ 50 വനിതകളുടെയും സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മറ്റ് മന്ത്രിമാരും എത്തിയതോടെ  ചിറയിൻകീഴ് അക്ഷരാഥത്തിൽ  ആവേശക്കടലായി മാറി. കുമാരനാശാന്റെ ജന്മസ്ഥലമായ തോന്നക്കലിൽ നടന്ന ചടങ്ങിൽ കുമാരനാശാൻ കൃതികൾ സമ്മാനിച്ചു കൊണ്ടാണ് അതിഥികളെ സ്വാഗതം ചെയ്തത്. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടിപി പ്രസാദ്എം ബി രാജേഷ് എന്നിവർ സംസാരിച്ചു.നവകേരള സദസ്സിന്റെ ഭാഗമായി നടത്തിയ രചനാ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിന്റെ അദ്ധ്യക്ഷനായ വി ശശി എം എൽ എ നിർവഹിച്ചു. ചിറയിൻ കീഴിലെ കലാ കൂട്ടായ്മയുടെ ഗാനമേളയും കനൽ ബാൻഡിന്റെ നാടൻ പാട്ടും പരിപാടിയുടെ ഭാഗമായി അരങ്ങേറി.

           സദസിനെത്തിയവർക്ക് എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സേനമെഡിക്കൽ സംഘംഫയർഫോഴ്സ്,  എന്നിവരുടെ സേവനങ്ങൾ ഒരുക്കിയിരുന്നു. ഹരിത കർമസേനകുടുംബശ്രീആശഅങ്കണവാടി പ്രവർത്തകരും വിവിധ വകുപ്പുകളും സദസ്സിന്റെ ഭാഗമായി. സദസ്സിൽ നിവേദനങ്ങൾ നൽകുന്നതിനായി 20 കൗണ്ടറുകൾ സജ്ജീകരിച്ചു. സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരുന്നു.

പി.എൻ.എക്‌സ്5998/2023

date