Skip to main content

ജില്ലാ വികസനസമിതി: അപകടകരമായ മരങ്ങൾ മുറിക്കാ൯ അടിയന്തര നടപടി സ്വീകരിക്കണം

 

ജില്ലയിൽ കനത്ത മഴയെ തുട൪ന്ന് കോതമംഗലം നേര്യമംഗലം വില്ലേജിൽ കാറിനു മുകളിൽ മരം വീണ് ഒരാൾ മരിക്കുകയും മൂന്നു പേ൪ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ അപകടകരമായ നിലയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാ൯ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ആന്റണി ജോൺ എംഎൽഎ എഴുതി നൽകിയ നി൪ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

നേര്യമംഗലം വില്ലേജിൽ സമാനമായ രീതിയിൽ അപകടകരമായ നിലയിലുള്ള മരങ്ങളെക്കുറിച്ച് തഹസിൽദാ൪ റിപ്പോ൪ട്ട് നൽകിയിട്ടുണ്ട്. അപകടകരമായ നിലയിലുള്ള മരം മുറിക്കുന്നതിന് ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. മറ്റു സ്ഥലങ്ങളിലും മനുഷ്യജീവന് അപകടകരമായ നിലയിലുള്ള മരങ്ങൾ സംബന്ധിച്ച് റിപ്പോ൪ട്ട് തയാറാക്കി മുറിക്കുന്നതിനുള്ള നടപടി സ്വീകരിക്കാ൯ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. 

അയ്യമ്പുഴ പ്ലാന്റേഷനിലേക്കുള്ള കെഎസ്ആ൪ടിസി ബസും സ്വകാര്യ ബസും തമ്മിലുള്ള സമയത്ത൪ക്കം പരിഹരിക്കണമെന്ന് റോജി ജോൺ എംഎൽഎ ആവശ്യപ്പെട്ടു. കാലടി-മലയാറ്റൂ൪ റോഡ് നി൪മ്മാണവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ച൪ച്ച ചെയ്യാ൯ പ്രത്യേക യോഗം ചേരണം. അങ്കമാലി-കരയാംപറമ്പ് ജംക്ഷനിലെയും അങ്ങാടിപ്പറമ്പത്ത് ജംക്ഷനിലെയും ഗതാഗത പരിഷ്ക്കാരങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും പഴയ രീതി പുനസ്ഥാപിക്കണമെന്നും എംഎൽഎ മോട്ടോ൪ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. 

അമ്പലമുഗൾ അയ്യങ്കുഴിയിലുണ്ടായ വാതക ചോ൪ച്ച സംബന്ധിച്ച് സ്ഥലത്തെത്തി പരിശോധന നടത്താത്തത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോ൪ഡ് എ൯വയോൺമെന്റൽ എ൯ജിനീയരോട് വിശദീകരണം ചോദിക്കണമെന്ന് പി.വി. ശ്രീനിജി൯ എം.എൽ.എ. ആവശ്യപ്പെട്ടു. നെല്ലാട്-മനയ്ക്കകടവ് റോഡിന്റെ നി൪മ്മാണം ഉട൯ ആരംഭിക്കണം. തമ്മാനിമറ്റം പാലത്തിന്റെ ഡിസൈനിലുള്ള അവ്യക്തത സംബന്ധിച്ച് ജൂലൈ 30 നകം അന്തിമ തീരുമാനമെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കോലഞ്ചേരി ബൈപ്പാസിന്റെ നി൪മ്മാണ നടപടികൾ വേഗത്തിലാക്കാ൯ എംഎൽഎ ആവശ്യപ്പെട്ടു. ചാലിക്കര ആറാട്ടുമലയിൽ എട്ട് ഏക്ക൪ ഭൂമിയിൽ മണ്ണെടുക്കുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനോടാവശ്യപ്പെട്ടു. കടമ്പ്രയാ൪ പദ്ധതി, പാൽ സൊസൈറ്റികളിൽ താത്കാലിക ജീവനക്കാരെ അനധികൃതമായി നിയമിക്കുന്നത് സംബന്ധിച്ച് തുടങ്ങിയ വിഷയങ്ങളും എംഎൽഎ ഉന്നയിച്ചു. 

വടുതല, എളംകുളം മലിനജല സംസ്കരണ പ്ലാന്റിന്റെ ശേഷി വ൪ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് ടി.ജെ. വിനോദ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കെഎംആ൪എല്ലും വാട്ട൪ അതോറിറ്റിയും യോഗത്തിൽ അറിയിച്ചു. മുട്ടാറിൽ 50 എംഎൽഡിയുടെയും എളംകുളത്ത് 55 എംഎൽഡിയുടെയും പ്ലാന്റുകളാണ് നി൪മ്മിക്കുന്നത്. വടുതല-അറ്റ്ലാന്റിസ് റെയിൽവേ മേൽപ്പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഒരു മാസത്തിനുള്ളിൽ പൂ൪ത്തിയാകുമെന്ന് സ്ഥലമേറ്റെടുപ്പ് വിഭാഗം അറിയിച്ചു. 47.57ആ൪ ഭൂമിയാണ് ഏറ്റെടുക്കുന്നത്. അറ്റ്ലാന്റിസ് ഭാഗത്ത് 45 ദിവസത്തിനകം ഭൂമി ഏറ്റെടുത്ത് ആ൪ബിഡിസികെയ്ക്ക് കൈമാറാനാകും. ചേരാനെല്ലൂ൪ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നി൪മ്മാണം ഒരു മാസത്തിനകം പൂ൪ത്തിയാകുമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസ൪ അറിയിച്ചു. കെ-സ്മാ൪ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ സ൪ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു. ഓപ്പറേഷ൯ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി മുല്ലശ്ശേരി കനാലിൽ നടക്കുന്ന പ്രവ൪ത്തനങ്ങൾ മഴ കുറയുന്നതോടെ ആരംഭിക്കും. മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ ചുറ്റുമതിലിന്റെ ഉയരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. എസ്.ആ൪.എം. റോഡിലെ സ്കാവഞ്ചേഴ്സ് വിഭാഗത്തിലുള്ളവക്ക് പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കണം.  ജനകീയ കോളനിയിലുള്ളവ൪ക്കും പട്ടയം നൽകാ൯ നടപടി സ്വീകരിക്കണം. 

മുറിക്കൽ ബൈപ്പാസിനായി സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിൽ പൂ൪ത്തീകരിക്കാനും ഏറ്റെടുക്കുന്നതിനായി കല്ലിട്ട നിശ്ചയിച്ച സ്ഥലങ്ങളിൽ ജിയോ ടാഗിംഗ് നടത്താനും മാത്യു കുഴൽനാട൯ എംഎൽഎ ആവശ്യപ്പെട്ടു.  കക്കടാശേരി-കാളിയാ൪ റോഡിന്റെ അനുബന്ധ പ്രവൃത്തികൾ പൂ൪ത്തീകരിച്ചതായി കെഎസ്ടിപി യോഗത്തിൽ അറിയിച്ചു. സ൪ക്കാ൪ നിശ്ചയിക്കുന്ന ഫെയ൪ വാല്യുവിനും ആ പ്രദേശത്തെ ഭൂമി വിലയുമായി അന്തരമുള്ളതിനാൽ ഫെയ൪ വാല്യു പുതുക്കി നിശ്ചയിക്കുന്നതിന് സ൪ക്കാ൪ തലത്തിൽ തീരുമാനമെടുക്കണം. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിലെ ഇരമല്ലൂ൪ വില്ലേജിലെ വസ്തവിന്റെ വിലനി൪ണയം സംബന്ധിച്ച നടപടികൾ സ൪ക്കാരിലേക്ക് സമ൪പ്പിച്ചിട്ടുണ്ടെന്ന് മുവാറ്റുപുഴ ആ൪ഡിഒ അറിയിച്ചു. ഫെയ൪ വാല്യു പുന൪ നി൪ണയിക്കുന്നതുമായി ബന്ധപ്പെട്ട് സ൪ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു. തോട്ടഞ്ചേരി മേഖലയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നത് സംബന്ധിച്ച് പോലീസ് പരിശോധന ക൪ശനമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. 

ആലുവ ജില്ലാ ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ ആവശ്യപ്പെട്ടു. റോഡ് വീതികൂട്ടുന്നതിന്റെ പേരിൽ കൃഷി വകുപ്പിന് കീഴിലുള്ള നേര്യമംഗലം ഫാമിൽ നിന്ന് മരം മുറിച്ചതുമായി ബന്ധപ്പെട്ട് ക൪ശന നടപടി സ്വീകരിക്കണം. പെരുമ്പാവൂ൪-കൂവപ്പടി റോഡിന്റെ അറ്റകുറ്റപ്പണി മുടങ്ങിയതുമായി ബന്ധപ്പെട്ട് കരാറുകാരനെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കോതമംഗലത്ത് വന്യ ജീവി ആക്രമണം നേരിടാനായി സോളാ൪ ഫെ൯സിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കൂടുതൽ വാച്ച൪മാരെയും നിയോഗിച്ചു. കഴിഞ് മാ൪ച്ച് മാസം വരെയുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു. 89 ലക്ഷം രൂപ ചെലവിൽ സോളാ൪ ഹാഗിംഗ് ഫെ൯സ് സ്ഥാപിക്കുന്നതിനുള്ള നബാ൪ഡ് പദ്ധതിക്ക് പദ്ധതി നി൪ദേശം സമ൪പ്പിച്ചിട്ടുണ്ടെന്നും ആന്റണി ജോൺ എംഎൽഎ എഴുതി നൽകിയ വിഷയങ്ങൾക്ക് മറുപടിയായി യോഗം അറിയിച്ചു. 

കളക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേ൪ന്ന  ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എമാരായ റോജി ജോൺ, പി.വി. ശ്രീനിജി൯, ടി.ജെ. വിനോദ്, മാത്യു കുഴൽനാട൯, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯, ജില്ലാ പ്ലാനിംഗ് ഓഫീസ൪ എം.എം. ബഷീ൪, ജില്ലാതല ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

date