Skip to main content

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി ഓണം ബംബര്‍

 

ഓണം ബംബര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം  ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് നിര്‍വഹിച്ചു.  ലോട്ടറി വില്‍പനയിലൂടെ ലഭിക്കുന്ന തുക നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും, വിദ്യഭ്യാസമേഖലയിലെ പുരോഗതിക്കുമായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെന്ന്  ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് പറഞ്ഞു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ പി മനോജ് അധ്യക്ഷത വഹിച്ചു. 12 കോടി രൂപയാണ്  ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി പത്തുപേര്‍ക്ക് 50 ലക്ഷം രൂപയും, മൂന്നാം സമ്മാനം 20 പേര്‍ക്ക് 10 ലക്ഷം രൂപയും, നാലാം സമ്മാനം 20 പേര്‍ക്ക് അഞ്ച് ലക്ഷം രൂപയും സമാശ്വാസ തുകയായി ഒന്‍പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ലഭിക്കും. സെപ്തംബര്‍ 19 ന് നറുക്കെടുക്കുന്ന തിരുവോണം ബംബര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്.

 

 ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ പി.എം ജമാല്‍ മുഖ്യാതിഥിയായി. ജില്ലാ ക്ഷേമനിധി ഓഫീസര്‍ കെ.പി ജമീല, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഷെര്‍ളി കെ.എ, ജില്ലാ ഭാഗ്യക്കുറി ഓഫീസ് ക്ലാര്‍ക്ക് കെ മധു, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date