Skip to main content

ഔദ്യോഗിക ഭാഷയുടെ ഗുണങ്ങള്‍ പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ കോടതി ഭാഷകൂടി മലയാളത്തിലാവണം -മന്ത്രി. കെ.ടി.ജലീല്‍

 

ഔദ്യോഗിക ഭാഷയുടെ എല്ലാഗുണവും പൊതുജനങ്ങള്‍ക്ക് പൂര്‍ണമായി ലഭിക്കണമെങ്കില്‍ കോടതി ഭാഷകൂടി മലയാളത്തിലാവണമെന്ന് മന്ത്രി കെ.ടി. ജലീല്‍ അഭിപ്രായപെട്ടു. ഔദ്യോഗിക ഭാഷാ വകുപ്പ് ജില്ലാതല ഓഫീസര്‍മാര്‍ക്ക് നടത്തിയ ഏകദിന ഭരണഭാഷാവബോധന  ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും കോടതിവിധികള്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുന്ന സഹചര്യത്തില്‍ ഇത്തരം നടപടികളെ കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമായിരിക്കുകയാണ്. വികാരവും വിചാരവും ഒരുപോലെ നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നത് മാത്യഭാഷയിലാണ്. ഭരണഭാഷ മലയാളമായതോടെ ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള അടുപ്പത്തിന് കാരണമായി. ഇതുവഴി ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ഇടപെടല്‍ എളുപ്പമാക്കിയതായും മന്ത്രി അഭിപ്രായപ്പെട്ടു. ഭാഷാ സ്‌നേഹവും ഭാഷാ ഭ്രാന്തും രണ്ടും രണ്ടാണ്. ഇതു മനസ്സിലാക്കിക്കൊണ്ടുള്ള നമ്മുടെ ഇടപെടല്‍ മറ്റ് ഭാഷയുടെ കടന്നുകയറ്റത്തിന് സഹചര്യമൊരുക്കി. പൊതുജനങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പം ഗ്രഹിക്കുന്നതിന് ഗുണകരമാവണം ഔദ്യോഗിക ഭാഷയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ. പ്രസംഗിച്ചു. ഭാഷാ പണ്ഡിതന്‍ ഡോ.എം.എന്‍.കാരശേരി പ്രഭാഷണം നടത്തി.കേരളത്തിലെ ഭരണ ഭാഷ എന്ന വിഷയത്തില്‍  ഭരണഭാഷാ വിദഗ്ദന്‍ ആര്‍ ശിവകുമാര്‍ സംസാരിച്ചു. ഭരണഭാഷാ മാര്‍ഗരേഖകള്‍ എന്ന വിഷയത്തില്‍ ഔദ്യോഗിക ഭാഷാ വകുപ്പ് സെക്ഷന്‍ ഓഫിസര്‍ ആര്‍.എച്ച്.ബൈജുവും ഔദ്യോഗിക ഭാഷാ വകുപ്പ് ഡപ്യുട്ടി സെക്രട്ടറി ആര്‍.എസ്.റാണിയും ചടങ്ങില്‍ സംസാരിച്ചുഎ.ഡി.എം ടി.വിജയന്‍, ഡപ്യുട്ടികലക്ടര്‍ ജെ.ഒ.അരുണ്‍.ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date