Skip to main content
എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന 'സഫലം' ജില്ലാതല പരാതി പരിഹാര അദാലത്തില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് പരാതികള്‍ കേള്‍ക്കുന്നു. തഹസില്‍ദാര്‍ ബീന പി ആനന്ദ്, അഡീഷണല്‍ തഹസില്‍ദാര്‍ മുഹമ്മദ് സാബിര്‍ സമീപം

പരാതി പരിഹാര അദാലത്തിന് കണയന്നൂരില്‍ തുടക്കം

 

കൊച്ചി: താലൂക്കുതല  പരാതി പരിഹാര അദാലത്തിന് കണയന്നൂരില്‍ തുടക്കമായി.   മഹാരാജാസ് കോളേജ് സെന്റിനറി ഹാളിലാണ് റവന്യൂ സംബന്ധിയായ പരാതികള്‍ പരിഹരിക്കുന്നതിന് 'സഫലം' എന്ന പേരില്‍  പരാതി പരിഹാര അദാലത്ത് നടത്തിയത്.  

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ കളക്ടറേറ്റുവരെ വന്നു കഷ്ടപ്പെടാതിരിക്കാനാണ് താലൂക്കു തലത്തില്‍ ഓരോ കേന്ദ്രങ്ങളില്‍ അദാലത്ത് നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു.  ജില്ലാതലത്തില്‍ പരിഹാരം കാണാവുന്നവയ്‌ക്കെല്ലാം ഉടനടി പരിഹാരം കാണുമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടവ അത്തരത്തില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  

അദാലത്തില്‍ പരിഗണിക്കുന്നതിന് ഡിസംബര്‍ അഞ്ചുവരെ പരാതികള്‍ സ്വീകരിച്ചിരുന്നു.  422 പരാതികള്‍ ലഭിച്ചു.  സര്‍വ്വേ, പട്ടയം, പോക്കുവരവ്, ഭൂമിയുടെ തരംമാറ്റം തുടങ്ങിയ വിഷയങ്ങളിലായിരുന്നു  പരാതികള്‍.  ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത് പട്ടയം ലഭിക്കുന്നതിനുവേണ്ടിയാണ്.  260 എണ്ണം.  സര്‍വ്വേയുമായി ബന്ധപ്പെട്ട് 89 അപേക്ഷകളും പോക്കുവരവുമായി ബന്ധപ്പെട്ട് 17 അപേക്ഷകളും ലഭിച്ചു. 

പുതുതായി 68 പരാതികള്‍ ലഭിച്ചു.  30 ദിവസത്തിനകം ഇവയില്‍ തീര്‍പ്പുകല്‍പ്പിക്കും.  

പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് അദാലത്ത് നടത്തിയത്.  

മറ്റു താലൂക്കുകളിലും ഉടനെ അദാലത്ത് സംഘടിപ്പിക്കും.

കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി.ആനന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  

എംഎല്‍എമാരായ പി.ടി.തോമസ് , ടി.ജെ.വിനോദ്, എഡിഎം  കെ.ചന്ദ്രശേഖരന്‍ നായര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.എം.എല്‍ദോ, ഡെപ്യൂട്ടി കളക്ടര്‍ പി.ബി.സുനിലാല്‍, കണയന്നൂര്‍ ഭൂരേഖ തഹസില്‍ദാര്‍ കെ.മുഹമ്മദ് സാബിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
 

date