Skip to main content

കോവിഡ് 19: ജില്ലയിൽ 6944 പേർ നിരീക്ഷണത്തിൽ

 

ജില്ലയിൽ വീടുകളിൽ 6933 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 6944 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (ഏപ്രിൽ 16) 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ വിടുതൽ ചെയ്തു.
വ്യാഴാഴ്ച (ഏപ്രിൽ 16) 8 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 927 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 919 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 8 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 163 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വ്യാഴാഴ്ച (ഏപ്രിൽ 16) 69 പേർക്ക് കൗൺസലിംഗ് നൽകി.
ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. വ്യാഴാഴ്ച (ഏപ്രിൽ 16) 3650 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1403 പേരെയും മത്സ്യചന്തയിൽ 386 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 68 പേരെയും സ്‌ക്രീൻ ചെയ്തു.
അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുളള സ്ഥലങ്ങളിലും അഗതികളെ പാർപ്പിച്ചിട്ടുളള ഇടങ്ങളിലും സ്‌ക്രീനിംഗും ബോധവൽക്കരണവും തുടരുന്നു.
മണ്ണുത്തി, നടത്തറ, പുത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കെഎസ്ഇബി ഓഫീസ്, എടിഎം കൗണ്ടറുകൾ തുടങ്ങിയ സ്ഥാപനങ്ങൾ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സഹകരണത്തോടെ അണുവിമുക്തമാക്കി.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വരന്തരപ്പിളളിയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

date