Skip to main content

ജില്ലയിൽ കോവിഡ് കെയർ സെൻററുകളിൽ പ്രവേശിപ്പിച്ച ആകെ പ്രവാസികളുടെ എണ്ണം 69

 

നിലവിൽ ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസികളുടെ എണ്ണം 69. കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി വന്ന 33 പേരും മാലിദ്വീപിൽ നിന്ന് കപ്പൽ വഴി എത്തി കോവിഡ്  കെയർ സെൻററിൽ പ്രവേശിപ്പിക്കപ്പെട്ട 36 പേരും ഉൾപ്പെടെയാണിത്.

  ജില്ലയില്‍ ഇതുവരെ വിമാനത്താവളങ്ങൾ വഴി ആകെ എത്തിയ പ്രവാസികള്‍ 52 ആണ്. ഏഴ് ,എട്ട്, ഒമ്പത് തീയതികളില്‍ നെടുമ്പാശേരിയിലും കരിപ്പൂരും എത്തിയ വിമാനങ്ങളില്‍ വന്നവരാണിവര്‍. ഇതില്‍ ഗര്‍ഭിണികളെയും കുട്ടികളെയും സർക്കാർ നിർദ്ദേശിച്ച മറ്റ് ഇളവുകൾ  അനുവദിച്ചവരെയും വീടുകളില്‍ തന്നെ ഐസൊലേഷനിൽ പോകാൻ നിർദേശം നൽകി.   18 പേരെ  തണ്ണീർമുക്കത്തെ കെ. ടി. ഡി. സി ഹോട്ടലിലാണ് താമസിപ്പിച്ചിട്ടുള്ളത്. പ്രായാധിക്യമുള്ള  ഒരാളെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.  കോവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും കൂടുതൽ ശ്രദ്ധ നൽകുന്നതിനായിട്ടാണ് ഈ വ്യക്തിയെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുള്ളത് . ശനിയാഴ്ച രാത്രി വന്ന പ്രവാസികളിൽ 14 പേരെയാണ്   ചേർത്തല ശ്രീ ബാലാജി  കോവി ഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്. ഇവരിൽ  12 പേരെ പിന്നീട് മാരാരിക്കുളം വടക്ക് സന്താരി പേൾ - കോവിസ് കെയർ സെന്ററിലേക്ക് മാറ്റി.  പണം നൽകി താമസിക്കാൻ തയ്യാറായ രണ്ടു പേരെ കെറ്റിഡി സി യുടെ  റിപ്പിൾ ലാന്റിലേക്ക് മാറ്റി.

മാലദ്വീപിൽ നിന്നും കപ്പലിൽ കൊച്ചിയിലെത്തിയ ആലപ്പുഴ ജില്ലയിൽ നിന്നുള്ള 42 പേരിൽ 36പേരെ കോവി ഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. കണിച്ചുകുളങ്ങര പിൽഗ്രിം സെന്ററിലാണ് ഇവരെ താമസിപ്പിക്കുക. ഗർഭിണികൾ അടക്കമുള്ള സർക്കാർ ഹോം ക്വാറന്റൈൻ നിർദേശിച്ച വിഭാഗത്തിലുള്ള 6 പേരെ വീടുകളിൽ ഐസൊലേഷനിൽ പോകാൻ അനുവദിച്ചു. 

കെ. എസ്.ആർ.ടി.സി. ബസിലാണ്  കൊച്ചിയിൽ നിന്നും ഇവർ കണിച്ചുകുളങ്ങര എത്തിയത്.  ആർഡിഒ എസ് സന്തോഷ് കുമാർ, ചേർത്തല തഹസിൽദാർ ആർ ഉഷ, മാരാരിക്കുളം നോർത്ത് വില്ലേജ് ഓഫീസർ അനൂജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

date