Skip to main content

പത്തനംതിട്ട ജില്ല  കോവിഡ് 19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍  തീയതി. 12.05.2020 ...........................................................................................................

 

ജില്ലയില്‍ ഇന്ന്(മേയ് 12) ഒരാള്‍ക്ക് 

കോവിഡ് സ്ഥിരീകരിച്ചു

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(മേയ് 12) പുതിയ  ഒരു കേസ് കണ്ടെത്തി. അബുദാബിയില്‍ നിന്നും മേയ് 7ന് തിരിച്ചെത്തിയ 69 വയസുകാരിക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ നാലുപേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഏഴുപേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആരും ഐസലേഷനില്‍ ഇല്ല. ജില്ലയില്‍ 11 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇവരില്‍ ആരേയും രോഗബാധിതരായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്ന് പുതിയതായി അഞ്ചുപേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഒരാളെ ഡിസ്ചാര്‍ജ്  ചെയ്യുകയും രണ്ടുപേരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. രോഗബാധ പൂര്‍ണ്ണമായും ഭേദമായ 17 പേര്‍ ഉള്‍പ്പെടെ ആകെ 191 പേരെ ഇതുവരെ ആശുപത്രി ഐസലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ച് പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതര  സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1088 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 98 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇതര  സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്(മേയ് 12) എത്തിയ 162 പേരും  വിദേശത്തുനിന്നും തിരിച്ചെത്തിയ 9 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 1191 പേര്‍ നിരീക്ഷണത്തിലാണ്.  

ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 51 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 256 പേരെ താമസിപ്പിച്ചിട്ടുണ്ട്. 

ജില്ലയില്‍ നിന്ന് ഇന്ന് 92 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 4747 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 27 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 18 എണ്ണം പോസിറ്റീവായും 4416 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 143 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 149 ടീമുകള്‍ ഇന്ന് ആകെ 19414 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 10 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 16903 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 43 കോളുകളും ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 119 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 20 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍9205284484). ഇവയില്‍ 19 എണ്ണം കണ്‍ട്രോള്‍ റൂമുമായി  ബന്ധപ്പെട്ടവയും ഒരെണ്ണം നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും ആയിരുന്നു. 

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ - 9015978979) ഇന്ന് 13 കോളുകള്‍ ലഭിച്ചു. ഇവയില്‍ 8 കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും 5 കോളുകള്‍ തിരികെ പോകുന്നതുമായി ബന്ധപ്പെട്ടവയും ആയിരുന്നു. 104 പേര്‍ ഇന്ന് തിരിച്ചുപോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 409 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് 3 സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. 22 നഴ്‌സുമാരും 8 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 30 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. 15 ഡോക്ടര്‍മാര്‍ക്ക് ഐ.സി.യു./വെന്റിലേറ്റര്‍ പരിശീലനം നല്‍കി. 

നാളിതുവരെ 612 ഡോക്ടര്‍മാര്‍ക്കും, 1523 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 3616 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പി.പി.ഇ പരിശീലനവും, 265 ഡോക്ടര്‍മാര്‍ക്കും, 374 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐ.സി.യു./വെന്റിലേറ്റര്‍ പരിശീലനവും 13 ഡോക്ടര്‍മാരും, 29 നഴ്‌സുമാരും, 3 ഫാര്‍മസിസ്റ്റ്, 25 അറ്റന്‍ഡര്‍മാര്‍ 112 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ ആകെ 182 പേര്‍ക്ക് സിസിസി/സിഎഫ്എല്‍ടിസി പരിശീലനവും നല്‍കിയിട്ടുണ്ട്.

ലോക നഴ്‌സസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വീണാജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ദിനാചരണ സന്ദേശം നല്‍കി. കോവിഡ്-19 പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. 

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ രാവിലെ ചേര്‍ന്നു. 

 

date