Skip to main content

ആശങ്കയില്ലാതെ രണ്ടാംദിനം: എസ്എസ്എല്‍സി പരീക്ഷ എഴുതിയത് 33722 വിദ്യാര്‍ഥികള്‍

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ആശങ്കകള്‍ക്കിട നല്‍കാതെ രണ്ടാംദിനവും.  33722 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 56 വിദ്യാര്‍ഥികള്‍ മറ്റ് ജില്ലകളില്‍ നിന്ന് സെന്റര്‍ മാറ്റം വഴി കണ്ണൂര്‍ ജില്ലയില്‍ പരീക്ഷ എഴുതി. 203 സെന്ററുകളിലായി 33737 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷക്ക് ഹാജരാകാത്ത 15 പേരില്‍ 9 പേര്‍ മാര്‍ച്ചിലെ പരീക്ഷകളും എഴുതാത്തവരാണ്.
ക്വാറന്റൈന്‍ ചെയ്യപ്പെട്ട വീടുകളില്‍ നിന്നുള്ള 19 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി. മറ്റു സംസ്ഥാനത്തു നിന്നും ഒരു വിദ്യാര്‍ഥിയാണ് പരീക്ഷ എഴുതിയത്. 15 പേര്‍  പനി, മറ്റ് അനുബന്ധ അസുഖങ്ങള്‍ കാരണം  പ്രത്യേക മുറിയില്‍ പരീക്ഷ എഴുതി.
വി എച്ച് എസ് ഇ വിഭാഗത്തില്‍ ജില്ലയില്‍ 16 കേന്ദ്രങ്ങളിലായി 825 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 815 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് ഹാജരായത്. 10 പേര്‍ പരീക്ഷയ്ക്ക് ഹാജരായില്ല. ഇതില്‍ 7 പേര്‍ മാര്‍ച്ചില്‍ നടന്ന പരീക്ഷകളിലും  ഹാജരായിരുന്നില്ല.  സെന്റര്‍ മാറ്റം കിട്ടിയ 10 പേര്‍ കണ്ണൂര്‍ ജില്ലയില്‍ പരീക്ഷ എഴുതി.
157 കേന്ദ്രങ്ങളിലായി 28791 വിദ്യാര്‍ഥികളാണ്  പ്ലസ്ടു വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തത്.  28527 പേര്‍ പരീക്ഷയ്ക്ക് ഹാജരായി. 264 പേര്‍ പരീക്ഷയ്ക്ക് ഹാജരായില്ല.  ഇതില്‍ 125 പേര്‍ മാര്‍ച്ചില്‍ നടന്ന പരീക്ഷയിലും ഹാജരായിരുന്നില്ല. സെന്റര്‍ മാറ്റം കിട്ടിയ  342 പേരില്‍  336 പേര്‍ ജില്ലയില്‍ പരീക്ഷ എഴുതി.  ക്വാറന്റൈന്‍ ചെയ്യപ്പെട്ട വീടുകളില്‍ നിന്നും വന്നത് 71 വിദ്യാര്‍ഥികളാണ്.  മറ്റു സംസ്്ഥാനങ്ങളില്‍ നിന്നും വന്നത് 12 പേരാണ്. 30 പേര്‍ പനി, മറ്റ് അനുബന്ധ അസുഖങ്ങള്‍ കാരണം  പ്രത്യേക മുറിയില്‍ പരീക്ഷ എഴുതി.
ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച  ക്രമീകരണങ്ങള്‍ക്കൊപ്പം പൊലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാ നടപടികളും പരീക്ഷാ കേന്ദ്രങ്ങളിലൊരുക്കിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ കടകള്‍ തുറന്നില്ല. കണ്ടെയിന്‍മെന്റ് സോണിലുള്ള പരീക്ഷ കേന്ദ്രങ്ങളുടെ പരിസരം പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞയും  ഏര്‍പ്പെടുത്തി.
ഒരു ക്ലാസ്സില്‍ 20 വിദ്യാര്‍ഥികള്‍ എന്ന രീതിയിലാണ് പരീക്ഷ ഹാള്‍ ക്രമീകരിച്ചത്. തെര്‍മല്‍ സ്‌ക്രീനിങ്ങ് നടത്തിയാണ് വിദ്യാര്‍ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെയും സ്‌കൂള്‍ അധികൃതരുടെയും പി ടി എയുടെയും നേതൃത്വത്തിലാണ് ഓരോ സ്‌കൂളുകളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത്.  വിദ്യാര്‍ഥികള്‍ക്കാവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും വാഹന സൗകര്യവും ഏര്‍പ്പാടാക്കിയിരുന്നു. പരീക്ഷയ്ക്ക് ശേഷം സ്‌കൂളുകളില്‍ അണുനശീകരണവും നടത്തി

date