Skip to main content

ജില്ലയിലെ കാലവര്‍ഷക്കെടുതി: 24 മണിക്കൂറിനുള്ളില്‍

 

ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18.14 മില്ലിമീറ്റര്‍ മഴ ലഭിച്ചു.  മഴക്കെടുതിയില്‍ 17 വീടുകള്‍ ഭാഗികമായി നശിച്ചു.  ഇന്നലെ (11) പുതിയതായി ദുരിതാശ്വാസ ക്യാമ്പുകള്‍  ആരംഭിച്ചിട്ടില്ല. ഇന്നലെ (11) മാത്രം ജില്ലയില്‍ 37.31 ഹെക്ടര്‍ സ്ഥലത്ത് കൃഷി നശിച്ചിട്ടുണ്ട്. 7.21 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.  കൂടുതല്‍ കൃഷി നശിച്ചത് കാമാക്ഷി ഗ്രാമപഞ്ചായത്തിലാണ്. 10 ഹെക്ടര്‍ സ്ഥലത്തെ കൃഷി നാശമാണ് ഇവിടെ മാത്രം ഉണ്ടായിട്ടുള്ളത്.

മഴക്കെടുതി: ജില്ലയിലെ പൊതുമരാമത്തു റോഡുകള്‍ക്കുണ്ടായ നഷ്ടം

ജില്ലയില്‍ ഇന്നലെ (ആഗസ്റ്റ് 11) വരെ കാലവര്‍ഷക്കെടുതിയില്‍  30 കോടി  രൂപയുടെ  നാശനഷ്ടമാണ് പൊതുമരാമത്തു റോഡുകള്‍ക്ക് സംഭവിച്ചത്.
മൂലമറ്റം -പുള്ളിക്കാനം -എടാട്, തൊടുപുഴ- ഉടുമ്പന്നൂര്‍, മുട്ടം - കരിങ്കുന്നം - അന്തിനാട് - മേലുകാവ്,  മൂന്നാര്‍ - കുമളി, പുറ്റടി - അണക്കര, ബാലഗ്രാം - പുളിയന്‍മല,    ഇടുക്കി - ശാന്തിഗ്രാം, പീരുമേട് -ദേവികുളം, തടിയമ്പാട് - വിമലഗിരി -ശാന്തിഗിരി, പണിക്കന്‍കുടി -പൊന്‍മുടി, മൂന്നാര്‍ - മറയൂര്‍ - ചിന്നാര്‍, മൂന്നാര്‍  ടോപ് സ്റ്റേഷന്‍, മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നീ റോഡുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായിട്ടുണ്ട്.  എന്‍ ആര്‍ സിറ്റി - കൂമ്പന്‍പാറ - കൊങ്ങിണിസിറ്റി -ബൈസണ്‍വാലി, വാഗമണ്‍- മൂലമറ്റം എന്നീ റോഡുകളുടെ കലുങ്കും   ചീനിക്കുഴി പാറമട,  തട്ടക്കുഴ ചെപ്പുകുളം, എന്നീ റോഡുകളുടെ  സംരക്ഷണഭിത്തിയും  തകര്‍ന്നിട്ടുണ്ട്. 30 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
 

date